ഒരു കിളി, മനുഷ്യനോട് .......[മലയാള കവിത]

[കൊടുംവെയിലിൽ നിന്നും രക്ഷ തേടി ഒരു ചെറു മരത്തിന്റെ തണലിലേക്ക് കിതച്ചെത്തിയ ഒരു മനുഷ്യനോട്, ആ മരത്തിന്റെ ശിഖരത്തിലുണ്ടായിരുന്ന ഒരു കിളി....] മനുജാ, നീയവശനായ് തണൽ തേടിയെത്തുമ്പോൾ അനുചിതമാകാമെൻ പരിദേവനം പറയാതിരിക്കുവാൻ ആവില്ലെനിക്കു നിൻ- മുൻ തലമുറക്കാർ തൻ ദുഷ്ചെയ്തികൾ ! ഒരുവേള നോക്കൂ നീ ചെറുമരമിതിലില്ല ഒരു ചെറുതളിർ പോലും ശിഖരങ്ങളിൽ പൂവില്ല, കായില്ല, പൂക്കാൻ കൊതിയില്ല കാറ്റിലൊന്നുലയുവാൻ ആശയില്ല ! നീയും നിൻ കൂട്ടരും മാളിക പണിയുവാൻ അടിയോടെ പിഴുതു മരങ്ങളെല്ലാം ഒരുവേള തായ്ത്തടി മൂത്തുവെന്നാൽ നീ, ഈ ചെറുമരവും മുറിച്ചെടുക്കും അത് പേടിച്ചാകാം പാവമീ ചെറുമരം സ്വന്തം വളർച്ച, തളർച്ചയാക്കി ! പക്ഷികൾ ഞങ്ങൾക്കു ചെറുകൂടൊരുക്കുവാൻ ഒരു ചെറുമരവും നീ ബാക്കി വയ്ക്കാ- കണിശം, മനുജാ നിൻ അത്യാർത്തി ജീവന്റെ- യന്ത്യം കുറിച്ചേക്കുമീ ഭൂമിയിൽ ! ഹൃത്തിൽ നിന്നുയരുന്ന കണ്ണുനീർ കൊണ്ടു ഞാൻ മർത്ത്യാ, ശപിക്കുന്നു നിന്നെയിതാ - "നീയും നിൻ വർഗ്ഗവും അടിയോടെ മുടിയുമീ- ധർത്തിയിൽ ഒന്നുമേ ബാക്കി കാണാ....'' ദുരമൂത്തു നീയും നിൻ വം...