Posts

Showing posts from July, 2025

ഇനിയിത്തിരി 'പനങ്കഞ്ഞിപ്പുരാണം'

Image
  ഇനിയിത്തിരി   ' പനങ്കഞ്ഞിപ്പുരാണം '  [നല്ലോർമ്മകൾ] അടച്ചിട്ട ആ ജാലകത്തിനും അപ്പുറം, കർക്കിടകമഴ തകർക്കുന്ന ഈ സമയത്ത്,  നമ്മൾ പറയാൻ പോകുന്നത്, മലയാളിയുടെ തനതായ ഒരു ഭക്ഷണവിഭവത്തെ കുറിച്ചാണ്. അതും ഒരു മഴക്കാല ഭക്ഷണത്തെ കുറിച്ച്. ഒരു പക്ഷെ, ഇക്കാലത്ത് നിങ്ങൾക്ക് കഴിയ്ക്കുവാൻ പോയിട്ട്, കാണുവാൻ പോലും കിട്ടാത്ത, ഒരു പഴയകാല ഭക്ഷണത്തെ കുറിച്ച്... അതെ, നമ്മൾ പറയുന്നത് 'പനങ്കഞ്ഞി' അഥവാ 'പനം കുറുക്കി'നെ കുറിച്ചാണ്. [ചില ദേശങ്ങളിൽ, മറ്റു ചില പേരുകളിലും ഇത് അറിയപ്പെടുന്നു]. ഞങ്ങളുടെ ചെറുപ്പത്തിൽ, മോനിപ്പള്ളി വീട്ടിലെ 'അപ്പാമ്മ', ഞങ്ങൾക്കൊക്കെ ധാരാളം സ്നേഹം കൂടി ചേർത്ത് തയ്യാറാക്കി, ചൂടോടെ വിളമ്പിയിരുന്ന ആ പ്രത്യേക ഭക്ഷണത്തെ കുറിച്ച് ...  ഒരു കാര്യം കൂടി പറഞ്ഞിട്ട് നമുക്ക് തുടങ്ങാം .....  ഇത് മാത്രമായി കഴിയ്ക്കുമ്പോൾ പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത, അല്ലെങ്കിൽ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, 'വെള്ളച്ചുവ' മാത്രമുള്ള ഒരു ഭക്ഷണം... പക്ഷെ, ഇതുണ്ടാക്കാനുള്ള ആ കഠിനശ്രമത്തിന്റെയും, പിന്നെ മേല്പ്പറഞ്ഞ ആ സ്നേഹത്തിൻേറയും, മേമ്പൊടി കൂടി ചേരുമ്പോൾ, മറ്റൊരു വിഭവത്തിനും...

ലാൽ സലാം .... സഖാവേ ....!!

Image
മുൻകുറിപ്പ്: മുഖ്യമന്ത്രിയായിരുന്ന 'സഖാവി'നേക്കാൾ എനിക്കിഷ്ടം, പ്രതിപക്ഷനേതാവായിരുന്ന സഖാവിനെയായിരുന്നു. കാരണം, അവിടെ അദ്ദേഹത്തിന് അധികാരത്തിൻെറ കെട്ടുപാടുകൾ ഇല്ലായിരുന്നു; കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികൾ ഇല്ലായിരുന്നു. അതിനാൽ തന്നെ, ജനകീയ പ്രശ്നങ്ങളിൽ, തന്റെ സ്വതഃസിദ്ധമായ ആ ശൈലിയിൽ പ്രതികരിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏറെ മുൻപ് എഴുതിയ ഈ കവിത, ഇന്ന് സഖാവിന്റെ സ്മരണയ്ക്ക് മുൻപിൽ സമർപ്പിയ്ക്കുന്നു...!!  എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം     [കവിത] വിണ്ണിലെ കതിരവൻ ചെങ്കതിർ ചൊരിയുമ്പോൾ ഉയരണം ചെങ്കൊടി എന്റെ നെഞ്ചിൽ ഇൻക്വിലാബിന്റെയാ ശബ്ദം മുഴങ്ങവേ ഉയരണം തുടിതാളമെന്റെ നെഞ്ചിൽ ! മാർക്സിന്റെ നെഞ്ചിൽ വിരിഞ്ഞ സ്വപ്നം ഏംഗൽസു പോറ്റിയ നല്ല സ്വപ്നം ലോകത്തെ മാറ്റി മറിച്ച സ്വപ്നം കമ്മ്യൂണിസം എന്ന ചോന്ന സ്വപ്നം അധമനെന്നാട്ടിയ ദളിതന്നു ഭൂമിയിൽ അവകാശമുണ്ടെന്നുറപ്പിയ്ക്കുവാൻ ആയിരമാളുകൾ ജീവൻ വെടിഞ്ഞിട്ടും നെഞ്ചോടു ചേർത്തു പിടിച്ച സ്വപ്നം പകലന്തിയോളം പണിയെടുക്കും പണിയാളർ കാണാൻ കൊതിച്ച സ്വപ്നം ഉടയാളർ ഞെട്ടിയുണർന്ന സ്വപ്നം " എ...

മനസ്സിലൊരു കാവ്: അത് മാനികാവ് [യാത്രാക്കുറിപ്പ്]

Image
മനസ്സിലൊരു കാവ്: അത് മാനികാവ് [യാത്രാക്കുറിപ്പ്] ഇന്നും നമുക്കൊരു യാത്ര പോകാം? ഇത്തവണ പതിവിലും അല്പം താമസിച്ചാണ് നമ്മൾ തുടങ്ങുന്നത് കേട്ടോ. കാരണം, ആ വയനാടൻ തണുപ്പ്, പ്രത്യേകിച്ചും ആ പുലർകാല തണുപ്പ്, ഇത്തിരി കഠിനമാണ്.  മാത്രവുമല്ല, ഇന്നത്തെ നമ്മുടെ യാത്രാലക്ഷ്യം, വീട്ടിൽ നിന്നും അത്രയധികം ദൂരത്തുമല്ല.  കുളി കഴിഞ്ഞെത്തിയ കുട്ടിപ്പട്ടാളം ആദ്യമേ വണ്ടിയിൽ കയറി ഇരിപ്പായി. കാരണം, ഇന്നത്തെ നമ്മുടെ ആ ' ഗൂഗിൾ മാപ്പ്' അവരാണ്. എന്താകുമോ എന്തോ? ആളും ആരവവും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ പൊടിപ്പു പോലും ബാക്കി വയ്ക്കാതെ മാഞ്ഞുപോയ, ആളൊഴിഞ്ഞ ആ പൂതാടി കവലയും കടന്ന്‌, പൂതാടി മഹാദേവക്ഷേത്രത്തിന്റെ മുൻപിലാണിപ്പോൾ നമ്മൾ. വണ്ടിയിൽ ഇരുന്നു തന്നെ പ്രാർത്ഥിച്ചു. കാരണം, ഇന്നലെ നമ്മൾ ഇവിടെ വന്ന് തൊഴുതു മടങ്ങിയതാണ്. കേണിച്ചിറ ടൗണും കഴിഞ്ഞ്, ബീനാച്ചിയിലേക്കുള്ള വഴിയിലൂടെ നമ്മൾ യാത്ര തുടരുകയാണ്. സൊസൈറ്റി കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്,  അല്പദൂരം കൂടി പോയപ്പോൾ ചൂതുപാറ കവലയിലെത്തി. ഇവിടെ വഴി രണ്ടായി പിരിയുന്നു. ഇടത്തെ വഴിയിലൂടെയും, വലത്തെ വഴിയിലൂടെയും നമുക്ക് ഇന്നത്തെ ആ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം. പതിവിൽ...