Posts

Showing posts from August, 2017

ഓണം-2017 [കവിത]

Image
ഓണം   വന്നോണം   വന്നോണം   വന്നേ   ഓണനിലാവു   തെളിഞ്ഞു   നിന്നേ    പൊയ് ‌ പ്പോയ   നല്ക്കാല   ഓർമ്മയുമായിതാ   വീണ്ടുമൊരോണമിങ്ങോടിയെത്തി  ! മാനുഷരെ   പണ്ടു   നന്നായി   പോറ്റിയ   മാവേലി   മന്നന്റെയോർമ്മയോണം   സ്വർഗ്ഗസമാനമായ് കേരളനാടിനെ  പാലിച്ച മന്നന്റെ ഓർമ്മയോണം ! ഇന്നെന്റെ നാടിന്റെ ദുർഗതി കാണവേ  അറിയാതെയിടറുമെൻ നെഞ്ചകത്തിൻ,  അടിയിൽ നിന്നാകാം ഉയരുന്നൊരാ ചോദ്യം  'ഇന്നത്തെ ഓണമൊരോണമാണോ ?' ഓണം :  അന്ന് അത്തം വെളുക്കുമ്പോൾ ചിത്തത്തിലുത്സവ  താളം   തുടിക്കുന്ന   കുട്ടികളോ   പൂക്കൂട   കൈയിൽ   കറക്കികറക്കിയാ   പൂക്കളെ   തേടിയിറങ്ങിടുന്നു   നാടായ   നാടൊക്കെ   ചുറ്റിത്തിരിഞ്ഞവർ പൂക്കളുമായങ്ങെത്തിടുന്നു   മുറ്റത്തെ   ചാണകവട്ടത്തിലന്നത്തെ   പൂക്കളമായതു   മാറിടുന്നു   താളമിട്ടെത്തുന്ന   തുമ്പിക്ക്   മുന്നിലാ   തുമ്പപ്പൂ   നാണിച്ചൊളിച്ചിടുന്നു...

പറക്കമുറ്റുമ്പോൾ..... [കവിത]

Image
പറക്കമുറ്റവേ പറന്നകലുമാ - കിളിക്കുഞ്ഞിൻ കണ്ണിൽ കനവ് പൂക്കുന്നു ചിറകടിച്ചു ഞാൻ പറന്നിടും ചിരം അനന്തമാകുമീ ഗഗനവീഥിയിൽ ! വിയർത്തൊലിയ്ക്കുമാ കതിരവന്നു ഞാൻ ചിറകുവീശിയും കുളിരു നൽകിടും  പശിയതേറവേ പറന്നുചെന്നു ഞാൻ മധുരമൂറുമാ ഫലങ്ങൾ തിന്നിടും തണൽ വിരിയ്ക്കുമാ മരങ്ങൾ തന്നുടെ ഉയർന്ന ചില്ലയിൽ തളർന്നുറങ്ങിടും  'അരുത്' ചൊല്ലുവാൻ അരികിലില്ലമ്മ  സ്വതന്ത്രനായി ഞാൻ പറന്നു പാറിടും ! *** പറക്കമുറ്റവേ പറന്നു പോയൊരാ - കുരുന്നു പൈതലിൻ കനലു ചിന്തയിൽ ഉരുകിയെന്നുമാ മനം തപിക്കുന്നു കരഞ്ഞു കണ്ണുനീരുറവ വറ്റിയ മിഴികളിന്നുമാ നിഴലു തേടുന്നു ചിറകടിച്ചവൻ തളർന്നിരിക്കുമോ? കുരലുണങ്ങവേ ഉറവ* കാണുമോ? പശിയടക്കുവാൻ ഫലങ്ങൾ കാണുമോ? തളർന്നുറങ്ങുവാൻ ഇടം കിടയ്ക്കുമോ? ചിറകടിയിലെൻ വിയർപ്പു ചേർന്നുകൊണ്ടു - റങ്ങിയാണവൻ ഉണർന്നതെന്നുമേ! *** പരുന്തു മൂങ്ങയും കുറുനരികളും  അലഞ്ഞു മേവുമാ വിപിനമാകവേ  തളർന്നുറങ്ങുമാ കുരുന്നു പൈതലിൻ   അവസ്ഥ പാടുവാനശക്തനാണു ഞാൻ! ഉറച്ചു ചൊല്ലിടാം ഒരമ്മതൻ ചിറ- കേകുമാ സുഖം വേറെ കിട്ടി...

കൂട്ടരോടൊത്തൊരു കുറ്റാലം യാത്ര [യാത്രാവിവരണം]

Image
വളരെ അപൂർവമായി ഞങ്ങൾ ടെക്കികൾക്കു (ടെക്നോപാർക്കിൽ ജോലിചെയ്യുന്നവരുടെ വിളിപ്പേര്) വീണു കിട്ടിയ മറ്റൊരു അവധി ദിവസം. ഇത്തവണ കുറ്റാല(അഥവാ കുട്രാലം)ത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. പതിവ് പോലെ, തീരുമാനിച്ചതിൽ നിന്നും ഏറെ വൈകി ഏതാണ്ട് 9  മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി.  തമാശകൾ പറഞ്ഞും, ചിരിച്ചും, പരസ്പരം കളിയാക്കിയും ഒക്കെ  അതങ്ങിനെ തുടർന്നു.  വിശപ്പിന്റെ കാഠിന്യമേറിയപ്പോൾ, ചെറിയൊരു ഹോട്ടലിൽ നിന്നും രുചിയേറിയ പ്രഭാത ഭക്ഷണം.  ഒരുപാട് സിനിമകളിൽ നമ്മൾ കണ്ട, നമ്മളെ കൊതിപ്പിച്ച അനവധി ആർച്ചുകളോടു കൂടിയ തെങ്കാശി റെയിൽപാലത്തിനടിയിൽ ഞങ്ങൾ വണ്ടി നിർത്തി. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പച്ചപുതച്ച കുന്നുകൾ. റോഡിന്റെ വലതു വശം ചേർന്ന് ഒഴുകുന്ന പുഴ (അതോ വീതിയേറിയ തോടോ?). ഇടതു വശത്ത്, അനേകം ആർച്ചുകളോടു കൂടിയ റെയിൽ-മേൽപാലം, അതും മലയടിവാരത്തു കൂടി, വളഞ്ഞുപുളഞ്ഞങ്ങിനെ. തികച്ചും അപൂർവവും സുന്ദരവുമായ കാഴ്ച. ക്യാമറകൾ തുടർച്ചയായി മിഴി ചിമ്മിക്കൊണ്ടേയിരുന്നു. പാലത്തിന്റെ അരികിലൂടെയുള്ള നടകൾ ചവിട്ടി ഞങ്ങൾ മുകളിൽ റെയിൽപാളത്തിലേക്ക് കയറി. ചെറിയൊ...