Posts

Showing posts from April, 2018

പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ (ഓർമ്മ കുറിപ്പ്) [ഭാഗം - ഒന്ന്]

Image
പെരകെട്ട് -  അന്യം നിന്നൊരു നാട്ടൊരുമ [ഭാഗം - ഒന്ന്] ഒരു പക്ഷെ ഈ തലക്കെട്ടു കണ്ടു നിങ്ങളിൽ പലർക്കും കാര്യം എന്താണ് എന്ന് മനസിലായിട്ടുണ്ടാവില്ല അല്ലെ ? ഏതാണ്ട്  പത്തിരുപതു കൊല്ലം മുൻപ് വരെ ഞങ്ങളുടെ കോട്ടയം ദേശത്ത് ആഘോഷിച്ചിരുന്ന ഒരു ഉത്സവം തന്നെ ആയിരുന്നു ഈ 'പെരകെട്ട്'. അന്ന് ഞങ്ങളുടെ നാട് (കോട്ടയം ജില്ലയിലെ മോനിപ്പള്ളി. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ മോനിപ്പള്ളിയിലെ കുടുക്കപ്പാറ ദേശം) ഇങ്ങനെയൊന്നുമായിരുന്നില്ല. കോൺക്രീറ്റ് സൗധങ്ങൾ തീരെയില്ല. ഓടിട്ട വീടുകളും തീരെ കുറവ്. ഉള്ളതെല്ലാം ഓലകെട്ടി മേഞ്ഞ ചെറിയ വീടുകൾ. അതും പനയോല മേഞ്ഞവ. പനയോല എന്ന് പറഞ്ഞാൽ മനസ്സിലായോ?  കുടപ്പനയോല. (കള്ളു ചെത്തുന്നത് വേറെ പന. അതിനെ ഞങ്ങൾ കാളിപ്പന എന്ന് വിളിക്കും). ഇനിയും മനസിലാകാത്തവർ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. ഈ ഓലമേഞ്ഞ പുരകൾ (വീടുകൾ) വർഷകാലത്തിനു മുൻപായി പൊളിച്ചു മേയുന്നതിനെയാണ് ഞങ്ങൾ 'പെരകെട്ട്' എന്ന് വിളിച്ചിരുന്നത് (ഓ ... പുര എന്നൊന്നും പറയാറില്ല ഞങ്ങൾ, പകരം 'പെര' എന്നാ പറയാറ്!). ചിരിയ്ക്കണ്ട.... അന്ന് ഞങ്ങൾക്കെല്ലാം അതൊരു...

വിഷു ആശംസകൾ ....!!

Image
പ്രിയപ്പെട്ടവരെ, ഇതാ മറ്റൊരു വിഷു കൂടി നമ്മുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. കത്തുന്ന വേനലിൽ ഉരുകിയൊലിക്കുന്ന മലയാളി.  വറുതിയുടെ നിറുകയിൽ നിൽക്കേ, ഒരു പിടി  അരി മോഷ്ടിച്ചതിന് ജീവൻ വെടിയേണ്ടി വരുന്ന മധുമാർ.  പ്രണയത്തിന്റെ പേരിൽ സ്വജീവൻ തന്നെ ബലി നല്കേണ്ടിവരുന്ന ആതിരമാർ.  തമ്മിൽ മത്സരിച്ചു കുതിച്ചു കയറുന്ന ഇന്ധന വില.  ജനത്തിന്റെ നികുതിഭാരം ഒരൽപ്പവും കുറയ്ക്കാതെ, തമ്മിൽ പഴിചാരി ഓടിയൊളിയ്ക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.  കരുണ വേണ്ടാത്തവർക്ക് അത് യഥേഷ്ടം വാരിക്കോരി നല്കുന്ന ഭരണ-പ്രതിപക്ഷങ്ങൾ.  അനുദിനം മലീമസമായിക്കൊണ്ടിരിയ്ക്കുന്ന പ്രായോഗിക രാഷ്ട്രീയ ആഭാസങ്ങൾ. കിളികൾ പറന്നിരുന്ന പാടത്തു, റാകിപറക്കുന്ന കഴുകന്മാർ (ബഹു: മന്ത്രീ, താങ്കളോട് കടപ്പാട്).  കൂത്തൊഴിഞ്ഞ അമ്പലപ്പറമ്പു പോലെ, ആളൊഴിഞ്ഞ മെട്രോ.  ആഴ്ച്ചകളിൽ നാം മുടങ്ങാതെ ആഘോഷിയ്ക്കുന്ന ഹർത്താലുത്സവങ്ങൾ. അതിനു മേമ്പൊടി സേവിയ്ക്കാൻ, മുക്കിനു മുക്കിനു നമ്മൾ തുറന്ന മദ്യഷാപ്പുകൾ.  വികസനം എന്ന പേരിൽ മാനം മുട്ടെ കെട്ടിയുർത്തുന്ന, ഏതു നി...

മാ നിഷാദാ [കവിത]

Image
പച്ചോലത്തുമ്പത്തെ ഊഞ്ഞാലിലിന്നെന്റെ പച്ചപ്പനംതത്തയെത്തിയില്ല പാട്ടൊന്നു പാടുവാൻ ഓമലാൾ വന്നില്ല കാത്തുകാത്തിന്നു ഞാൻ ഏകനായി കൈതാരം പാടത്തെ കൊയ്ത്തു കഴിയുമ്പോൾ കൈ പിടിച്ചീടുവാൻ കാത്തതല്ലേ അത്തിമരത്തിന്റെ ഇത്തിരി പൊത്തിലായ് കൂടൊന്നൊരുക്കി ഞാൻ കാത്തതല്ലേ സ്വന്തമാക്കീടണം കൊക്കുരുമ്മീടണം എന്റെ പെണ്ണെന്റെ കൂടെന്നും വേണം കാതോട്കാതോരം കഥകൾ പറഞ്ഞില്ലേ കനവുകൾ നെയ്തില്ലേ ഞങ്ങളെന്നും എന്നിട്ടുമിന്നെൻറെ പെണ്ണവളെങ്ങുപോയ് മിന്നുമായ് ഞാനിങ്ങു കാത്തിരിയ്ക്കേ വേടന്റെ അമ്പിനാൽ ജീവൻ വെടിഞ്ഞുവോ ഇനിയെങ്ങുപോയി ഞാൻ തേടിടേണ്ടൂ? 'അഭിമാനി'(?)യാകുമാ അച്ചന്റെ കത്തിയാ- നെഞ്ചകം കീറിപ്പിളർന്നതാമോ? താരാട്ടു പാടിയുറക്കിയാ കൈകൾക്കു- ചെന്നിണം ചിന്തുവാനായീടുമോ ? പാതിരാവായിട്ടും ആതിര വന്നില്ല പൂനിലാ വെട്ടം പരന്നതില്ല കൂരിരുൾ മൂടുന്നിന്നെന്റെ മനസ്സിലും ആകുല ചിന്തകൾ അങ്കുരിയ്ക്കേ ഇന്നു ഞാൻ കാത്തിടും ഓമലാളെത്തുവാൻ എത്തിയില്ലെങ്കിലോ, എത്തിടും ഞാൻ എന്നാളു പോയൊരാ ദിക്കിലേയ്ക്കെന്നിട്ടു- മിന്നു ചാർത്തീടുമെൻ പെണ്ണവൾക്ക് !!         ...