Posts

Showing posts from August, 2018

പ്രളയകാലത്തെ തിരിച്ചറിവുകൾ [കവിത]

Image
പ്രളയകാലത്തെ തിരിച്ചറിവുകൾ  [കവിത] പണ്ടവർ *പാടത്ത് ഞാറു  നട്ടു ഇന്നു നാം പാടത്ത് ഫ്ലാറ്റ് നട്ടു പണ്ടവർ നാട്ടിൽ കുളങ്ങൾ തീർത്തു  ഇന്നു നാം നാടു കുളം തോണ്ടുവോർ ! **കുതിരാന്റെ മുകളിലും വെറുതെ  കുതിര കേറുന്നവർ നമ്മൾ  ആ, ഹൃദയം തുളച്ചിട്ടു രണ്ടു-  'ബൈപ്പാസ്' പണിയുവോർ നമ്മൾ ! ഫലവൃക്ഷ പക്ഷി മൃഗാദികളെ  കാക്കുവാൻ പണ്ടവർ കാവ് തീർത്തു  അന്ധവിശ്വാസമെന്നാർത്തു ചൊല്ലീ   നമ്മളാ കാവുകൾ വെട്ടി നീർത്തി ! മലദൈവമുണ്ടെന്നു ചൊല്ലിയവർ  മലകളെ പൊന്നുപോൽ കാത്തു വച്ചു  മലദൈവമില്ലെന്നു തെളിയിയ്ക്കുവാൻ  മലകളിടിച്ചു നാം യന്ത്രത്തിനാൽ ! തെളിനീരൊഴുകുവാൻ തോടു തീർത്തു  നാടിന്റെ നാഡീ ഞരമ്പു പോലെ  തോടൊരു വേസ്റ്റെന്നു ചൊല്ലി നമ്മൾ  തോടു മൂടി കുഴൽ കിണറു തീർത്തു ! തൂശനിലയിൽ അവർ കഴിച്ചു  ഇല പിന്നെ മണ്ണിൽ കുഴിച്ചു മൂടി  പ്ലാസ്റ്റിക് പ്ലേറ്റുകൾ നാം നിരത്തി  അവ പിന്നെ ദൂരെ വലിച്ചെറിഞ്ഞു ! അതിരുകൾ ത...

സ്വാതന്ത്ര്യദിന ചിന്തകൾ - 2018 [കവിത]

Image
സ്വാതന്ത്ര്യദിന ചിന്തകൾ [കവിത] നാല്പത്തിയേഴിലെ പാതിരാവിൽ,  പണ്ടു നാടിതു നേടിയാ സ്വാതന്ത്ര്യം സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം പാലൊളി ചന്ദ്രനെ സാക്ഷിയാക്കി അന്നു, നാടിതു നേടിയാ സ്വാതന്ത്ര്യം ! ആഘോഷ രാവതു പോയ്മറയെ മക്കൾ ആമോദമാമോദമുല്ലസിക്കെ ഒരുപാടു സമരങ്ങൾ മുന്നിൽ നയിച്ചൊരാ 'മോഹൻദാസ്' മാത്രം നിശബ്ദനായി ! അധികാരചർച്ചകൾ ഉള്ളിൽ തകർക്കവേ തെരുവിലാ പാവം ചകിതനായി ! ഉറയൂരിയാടിയ വർഗീയസർപ്പത്തിൻ  ദംശനം ഏറ്റവരെത്രയന്ന് ? * * * ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ സ്വാതന്ത്ര്യമിന്നൊരു ശാപമായോ ? അഴിമതിയാകെയും മൂടിനിൽക്കുന്നൊരീ ഇന്നിന്റെ നാടിനെ കണ്ടു നിൽക്കെ കണ്ണിൽ നിറയുന്നു കണ്ണുനീരല്ലതെൻ ഹൃദയത്തിലൂറുന്ന ജീവരക്തം ജാതിവെറികളും (ദുര)ഭിമാനകൊലകളും  നാടിന്റെ നെഞ്ചകം കീറിപ്പിളർക്കവേ  പിഞ്ചുബാല്യത്തെയും 'ഇര'യായി കാണുന്ന  കാമാന്ധരെങ്ങും നുരഞ്ഞു പുളയ്ക്കവേ  എങ്ങുനിന്നെത്തുമാ ആശാസ്ഫുലിംഗങ്ങൾ  നന്മ തൻ യാഗാഗ്നി ഊതിയുണർത്തുവാൻ ? തമ്മിൽ ഗുണിച്ചു കുതിച്ചു കയറുമാ  കമ്പോള വിലകളിൽ പ്ര...

ഓണം-2018 [കവിത]

Image
ഓണം-2018   [കവിത] [ഒരു കൗമാരക്കാരിയുടെ, ചില ചിതറിയ  ഓണച്ചിന്തകൾ] മാവേലിത്തമ്പുരാനേ നീയൊന്നു വന്നീടണേ പൂക്കളം കാണുവാനായ്, ഇക്കൊല്ലം വന്നീടണേ പോയ കൊല്ലത്തിലും നീ, വന്നതില്ലോർമ്മ വേണം കാത്തുകാത്തങ്ങിരുന്ന്, ഞാനന്നുറങ്ങിയല്ലോ കുഞ്ഞൊരു തുമ്പയില്ലാ, മുക്കുറ്റി തെല്ലുമില്ല മുറ്റങ്ങളെല്ലാമേ, 'ടൈലിട്ടു' പോയിയില്ലേ ചെത്തിയും ചെമ്പരത്തീം, തൊടിയിലതെങ്ങുമില്ല തൊടികളെല്ലാം നികത്തി, 'ഫ്ലാറ്റുകൾ' തീർത്തതല്ലേ എങ്കിലും മാബലിയേ നീ, പോരാതിരിയ്ക്കരുതേ തോവാളപൂക്കളാൽ ഞാൻ, പൂക്കളം തീർത്തിടാമേ തമിഴന്റെ കരവിരുതിൽ, തെരുവിൽ നിരന്നിരിയ്ക്കും തൃക്കാക്കരപ്പനേയും, ഞാനിവിടെത്തിച്ചിടാം ചേട്ടനാണെങ്കിലിപ്പോൾ, മിണ്ടാട്ടമൊട്ടുമില്ല കയ്യിലെ കുന്ത്രാണ്ടത്തിൽ, തോണ്ടിരസിച്ചിരിയ്ക്കും കുഞ്ഞുകഥ പറയാൻ, മുത്തശ്ശി കൂടെയില്ല അങ്ങങ്ങ് നാട്ടിലേതോ, 'സദന'ത്തിലാണു പോലും ചേച്ചിമാരൊന്നുമിപ്പോൾ, ക്ഷേത്രത്തിൽ പോണതില്ല മീശയില്ലാത്തൊരുത്തൻ, 'മോശങ്ങൾ' ചൊല്ലി പോലും അയലത്തെ ചേച്ചിമാരും, പള്ളിയിൽ പോണതില്ല കുമ്പസാരത്തിനെന്തോ, 'പ്രശ്ന'മുണ്ടെന്നു കേട്ടു അമ്മയാണെങ്കിലെ...