Posts

Showing posts from August, 2019

ഓണമിങ്ങെത്തും മുൻപേ [ഓണക്കവിത - 2019]

Image
ഓണമിങ്ങെത്തും മുൻപേ [ഓണക്കവിത - 2019] ഓണത്തിനെത്തേണ്ട  മാവേലിയേ ഓണക്കളികൾ തുടങ്ങി ഞങ്ങൾ ഓണം വരേയ്ക്കങ്ങു കാത്തുനിൽക്കാൻ ഒട്ടും സമയമില്ലെന്റെ തമ്പ്രാ .... ഓണത്തല്ലെങ്ങോ മറന്നു ഞങ്ങൾ ഓണക്കളികൾ പരിഷ്കരിച്ചു പൂവിളിയാകെയും മാറ്റി ഞങ്ങൾ പൂര വിളിയുന്നു ചാനലിലായ് ചേലൊത്ത ദാവണിത്തുമ്പുയർത്തി പൂക്കൾ പറിയ്ക്കുമാ പെണ്ണിനോട് ഇഷ്ടം പറയുവാൻ കാത്തു നിന്നാ- കാലമകലേയ്ക്കു പോയ്മറഞ്ഞു വാട്സാപ്പിലൂടെ തുടങ്ങിവച്ച് ഫേസ്ബുക്കിലൂടങ്ങു പന്തലിച്ച് ഒടുവിലൊരു കുപ്പി ഇന്ധനത്തിൽ എരിയുന്നതാണിന്നു പ്രണയമത്രെ ! തോവാളമണമുള്ള പൂക്കളാലെ പൂക്കളം തീർത്താൽ പുതുമയില്ല സഹജന്റെ നെഞ്ചിലെ ചുടുചോരയാൽ പുതുമയിൽ പൂക്കളം തീർത്തു ഞങ്ങൾ പണ്ടവർ വരുണനെ പ്രാർത്ഥിച്ചു പോൽ ഒരു തുള്ളി മഴയിങ്ങു പെയ്തിറങ്ങാൻ ഇന്നിവർ *വരുണിന്റെ മഴ നനയും നാളത്തെ മന്ത്രിക്കസേര കിട്ടാൻ താറുടുത്തെത്തേണ്ട മാവേലിയെ താറടിയ്ക്കാൻ ചിലരിവിടെയുണ്ട് ഓണത്തിനെത്തേണ്ട  മാവേലിയേ ഓലക്കുടയും പഴഞ്ചനല്ലേ കാനന വാസനും രക്ഷയില്ല പാതാളവാസാ നീ ഓർത്തീടണം മതിലൊന്നു തീർത്തങ്ങു നോക്കിയിട്ടും ഉത്ഥാനം ഇവിടെങ്ങുമേശിയില്ല ...

രണ്ടായിരത്തിന്റെ പേടി [ചെറുകഥ]

Image
രണ്ടായിരത്തിന്റെ പേടി [ചെറുകഥ] "ഹോ.... എന്തൊരു മഴയാണ് ദൈവമേ ഇത് .... ഇന്നലെ രാത്രി മുതൽ തുടങ്ങിയതാണല്ലോ ... ഇങ്ങിനെ പോയാൽ, ഇത്തവണയും വെള്ളപ്പൊക്കം വരുമെന്നാ തോന്നുന്നേ ...." ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട്, സോമൻ ഒരു കുടയും എടുത്ത് മഴയത്തേയ്ക്കിറങ്ങി. ആശാന്റെ ചായക്കടയിലേക്കാണ്. വർഷങ്ങളായുള്ള ശീലം. കടുപ്പത്തിലൊരു ചായയും കുടിച്ച്, കുറെ നാട്ടുവർത്തമാനങ്ങളും പറഞ്ഞ്, കൂട്ടത്തിൽ ഇത്തിരി രാഷ്ട്രീയചർച്ചകളും ഒക്കെ ആയി കുറച്ചു സമയം അവിടെ. അതാണ് പതിവ്. മഴ കാരണം കുട നന്നേ താഴ്ത്തിപ്പിടിച്ചാണ് നടപ്പ്. കുറച്ചങ്ങു നടന്നപ്പോൾ പിന്നിൽ നിന്നും ഒരു വിളി. "ഡാ.. സോമ ... ഒന്ന് നിന്നേ ... " ആരാണ് പതിവില്ലാതെ പുറകിൽ നിന്നും വിളിയ്ക്കുന്നത് എന്ന സന്ദേഹത്തോടെ, സോമൻ തിരിഞ്ഞു നോക്കി ... "ഡാ... ദേ ... ഇവിടെ ..." "ആ .... ശശിമുതലാളിയോ ...?" അതു നമ്മുടെ ശശിമുതലാളിയാ. പണ്ട് സോമന്റെ കൂട്ടുകാരൻ ആയിരുന്നു. നാട്ടിൽ വെറുതെ തേരാപാരാ നടന്നിരുന്നവൻ. പിന്നെ, മക്കൾ മൂന്നുപേരും അങ്ങ് വിദേശത്തായപ്പോൾ ആളങ്ങു വല്യ മുതലാളിയായി.  അതോടെ, സോമനോടെന്നല്ല നാട്ടിൽ...

വേണ്ട നമുക്കിന്നു കപ്പ ....... [കവിത] - വീണ്ടും

Image
പ്രിയ സൃഹുത്തുക്കളേ, ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ എഴുതി, ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ അതിമനോഹരമായി ആലപിച്ച "വേണ്ട നമുക്കിന്നു കപ്പ" എന്ന കവിത, ഇക്കഴിഞ്ഞ ദിവസം  ആരാധ്യനായ തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്ത് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി എന്ന കാര്യം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. തിരുവനന്തപുരം കോർപറേഷനിൽ, ഭക്ഷ്യസുരക്ഷാവിഭാഗം ഈയിടെ നടത്തിയ റെയ്‌ഡിൽ, നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ടും,  ഒപ്പം ആരോഗ്യകരമായ ആഹാരശീലങ്ങൾ ആളുകളുടെ ഇടയിൽ വളർത്തിയെടുക്കുക എന്ന പൊതുലക്ഷ്യത്തോടെയും ആണ്, ആരാധ്യനായ മേയർ ഇത്തരമൊരു കാര്യം ചെയ്തത്. അതുകൊണ്ടു തന്നെ, നിങ്ങൾ അദ്ദേഹത്തിന്റെ, താഴെ കൊടുത്തിരിയ്ക്കുന്ന ഫേസ്ബുക് പേജ് സന്ദർശിച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ  രേഖപ്പെടുത്തുവാൻ സവിനയം അഭ്യർത്ഥിയ്ക്കുന്നു. https://www.facebook.com/VKPrasanthTvpm/videos/2313753348883058/ ഈ കവിതയുടെ പൂർണ്ണപതിപ്പ് താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗ്: http://bin...