Posts

Showing posts from May, 2022

പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര [വയനാടൻ ടൂർ ഡയറി-2002: ഭാഗം-2]

Image
  പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര  [വയനാടൻ ടൂർ ഡയറി-2002: ഭാഗം-2] നനുനനുത്ത ആ വയനാടൻ പ്രഭാതം. ഞായർ ദിവസമെങ്കിലും, നന്നേ വെളുപ്പിന് തന്നെ ഉറക്കമുണർന്നു. അതും, നമ്മുടെ ആ ജനാലക്കുരുവിയെ ആദ്യമായി ഒന്ന് തോൽപ്പിച്ചു കൊണ്ട് !  തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു കുളി കൂടിയായപ്പോൾ, ആഹാ ... മേലാസകലം കിടുകിടുത്തു. പിന്നെ, ആവി പറക്കുന്ന ഒരു ചായ.  എല്ലാവരും തയ്യാറായല്ലോ? ഉഷാറായല്ലോ? ഇന്നത്തെ നമ്മുടെ യാത്ര തുടങ്ങുകയായി. കൊയ്തൊഴിഞ്ഞ, പുലർമഞ്ഞ്  മൂടിയ, കൊട്ടവയൽ പാടത്തെ ആ സ്ഥിരം വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ വീണ്ടും ഒരു ഫോട്ടോ കൂടി എടുക്കാതിരിയ്കാനായില്ല.  ഇന്ന് നമ്മൾ, വയനാടൻ പാൽച്ചുരമിറങ്ങി, കണ്ണൂരിന്റെ ആ ചുവന്ന  മണ്ണിലേക്കാണ്. താമരശ്ശേരി ചുരം അഥവാ വയനാട് ചുരം നമുക്കെല്ലാം ഏറെ പരിചിതമാണെങ്കിലും, പാൽച്ചുരം അഥവാ ബോയ്സ് ടൌൺ ചുരം നിങ്ങളിൽ പലർക്കും, അത്ര പരിചയം കാണില്ല.  അല്ലേ? വയനാട് ജില്ലയേയും, കണ്ണൂർ ജില്ലയേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതാണ് ഈ പാൽച്ചുരം.  താരതമ്യേന വീതിയും,  ദൈർഘ്യവും കുറഞ്ഞതും, എന്നാൽ ഒട്ടേറെ  കൊടുംവളവുകൾ നിറഞ്ഞതുമാ...

സ്ട്രെസ് & ടെൻഷൻ [ലേഖനം]

Image
സ്ട്രെസ് & ടെൻഷൻ  [ലേഖനം] പ്രിയ സുഹൃത്തുക്കളേ, മുൻപൊരിയ്ക്കൽ, ഏതാണ്ട് ഇതേ കാര്യം നമ്മൾ ഏറെ വിശദമായി ചർച്ച ചെയ്തതാണ്. നമുക്ക് എല്ലാവർക്കും, ഈ പറഞ്ഞ സ്ട്രെസ്, ടെൻഷൻ ഇവയെക്കുറിച്ചൊക്കെ ധാരാളം അറിയുകയും ചെയ്യാം. എങ്കിലും വീണ്ടും ഒന്നുകൂടി ഓർമ്മപ്പെടുത്തുവാൻ കാരണം, കഴിഞ്ഞ ഏതാനും മാസക്കാലയളവിനുള്ളിൽ നമ്മെ വിട്ടു പിരിഞ്ഞ, ടെക്നോപാർക്കിലെ നമ്മുടെ സഹപ്രവർത്തകരുടെ അഥവാ 'ടെക്കി'കളുടെ എണ്ണമാണ്.  ജീവിതത്തിന്റെ നല്ല പ്രായത്തിൽ, അതായത് ഒരു 30-45 പ്രായപരിധിയിൽ 6 ൽ ഏറെ, പ്രിയ സഹപ്രവർത്തകരെയാണ് നമുക്ക് ഈ കാലയളവിൽ നഷ്ടമായത്. ഇത് ടെക്നോപാർക്കിലെ മാത്രം കണക്കാണ് കേട്ടോ.  ഇതേ രീതിയിൽ നമ്മെ വിട്ടുപോയ, നമുക്കറിയുന്ന മറ്റുള്ളവരുടെ എണ്ണം, ഇതിനേക്കാൾ എത്രയോ ഏറെയാണ്. അതും, ഐടി മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും പ്രവർത്തിച്ചിരുന്നവർ. എല്ലാം അകാലത്തിലുള്ള വേർപിരിയലുകൾ. ആ നഷ്ടങ്ങളൊന്നും ഒരിയ്ക്കലും നികത്താവുന്നവയല്ല. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ നാമും പങ്കു ചേരുന്നു. ഇനി, ഈ മരണങ്ങളൊക്കെ ഒന്ന് പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇവരിൽ ആർ...

ഓർമ്മയുണ്ടോ ആ കല്യാണവീടുകൾ ? [ഓർമ്മക്കുറിപ്പ്]

Image
  ഓർമ്മയുണ്ടോ ആ കല്യാണവീടുകൾ ? [ഓർമ്മക്കുറിപ്പ്] പ്രിയ വായനക്കാരെ, നിങ്ങളിൽ, ഒരു മുപ്പത്തഞ്ച്-നാൽപത് വയസ്സുകൾ പിന്നിട്ടവരോടാണ്, ഈ ഒരു ചോദ്യം. 1980-90 കാലഘട്ടത്തിലെ, കല്യാണവീടുകൾ നിങ്ങൾക്കോർമ്മയുണ്ടോ? പ്രത്യേകിച്ചും, നാട്ടിൻപുറങ്ങളിലെ ആ കല്യാണവീടുകൾ. അവിടുത്തെ, ആ ഒരുക്കലും, ദേഹണ്ഡവും, ഒച്ചയും, ബഹളവും .... ഒക്കെ? ഉണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിന്റെ അകത്തളങ്ങളിൽ, ഓർമ്മകളുടെ  ആ വലിയ കൂമ്പാരത്തിനുള്ളിൽ, എവിടെയോ ഒക്കെ ഒളിഞ്ഞു കിടക്കുന്ന, ഉത്സവ സമാനമായ ആ കല്യാണഓർമ്മകളെ  നമുക്കൊന്ന് പൊടി തട്ടിയെടുത്താലോ?  ഇനി, ഈ പറഞ്ഞ മുപ്പത്തഞ്ച്-നാൽപത് വയസ്സുകൾ കഴിയാത്തവർക്ക് ഒരുപക്ഷേ, അതൊരു പുതുമയും ആകും. എന്താ? അന്നൊക്കെ ഏതാണ്ട് ഒരാഴ്ച മുൻപേ തന്നെ കല്യാണവീട്ടിലേയ്ക്ക്,  അകലെയുള്ള ബന്ധുക്കൾ എത്തിത്തുടങ്ങും. അയൽവക്കത്തെ കുട്ടികൾ മുഴുവൻ, സ്‌കൂൾ കഴിഞ്ഞെത്തിയാൽ പിന്നെ, നേരെ ഒരോട്ടമാണ് കല്യാണവീട്ടിലേയ്ക്ക്.  കാരണം, ആ നാട്ടിലെ അവരുടെ എല്ലാ കൂട്ടുകാരും അവിടെ കാണും. കൂടെ, എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തിന്നുവാനും കിട്ടും. ആകെ മൊത്തം സംഗതി കുശാൽ. ത...

നഴ്‌സ് [കവിത]

Image
നഴ്‌സ്  [കവിത] അമ്മയാണവൾ, പെങ്ങളാണവൾ  നേർത്തു കത്തും ദീപമാണവൾ (2) ആശയറ്റു നീങ്ങിടുമ്പോഴോ? പ്രത്യാശ തന്റെ കിരണമാണവൾ  ഒഴുകിടുന്നൊരശ്രു നീക്കുവാൻ  അരികിലെത്തി ആശ നൽകുവോൾ  ഒട്ടു ദൂരമിന്നു പോകുവാൻ  താങ്ങു പോലെ കൈപിടിയ്ക്കുവോൾ  ഉള്ളുനീറി വെന്തിടുമ്പോഴും  വെണ്ണിലാവ് പോൽ ചിരിയ്ക്കുവോൾ  പകലിരവിൻ ഭേദമെന്നിയേ  പണിയെടുത്തു പോകയാണവൾ  സ്വന്ത ദുഃഖമോർക്കതില്ലവൾ അപര ദുഃഖം നെഞ്ചിലേറ്റുവോൾ ശുഭ്ര വസ്ത്ര വെണ്മയാകെയും  ഉൾ മനസ്സിൽ പേറിടുന്നവൾ നൽകിടേണ്ട പാരിതോഷികം  നൽക വേണ്ടൊരായിരങ്ങളും  സൗഖ്യമായി നിങ്ങൾ പോകവേ  പുഞ്ചിരി തൻ പൂക്കൾ നൽകിടൂ സൗഖ്യമായി നിങ്ങൾ പോകവേ  നന്ദിയോടെ യാത്ര ചൊല്ലിടൂ ... അമ്മയാണവൾ, പെങ്ങളാണവൾ  നേർത്തു കത്തും ദീപമാണവൾ ************* പിൻകുറിപ്പ്: മെയ്12 - ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനം, ലോക നഴ്‌സസ് ദിനം.  സ്വന്തം ദുഃഖങ്ങൾ മറന്നു കൊണ്ടും, തനിയ്ക്ക് മുന്നിലെത്തുന്ന രോഗികളുടെ ദുഃഖങ്ങളെ, ഒറ്റ പുഞ്ചിരിയിൽ മായ്ക്കുന്ന 'മാലാഖ'മാർ. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുമ്പോളും, പരാതികളില്ലാതെ, ഒരു ...

വയനാടിനുണ്ടൊരു വന്യസൗന്ദര്യം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-1]

Image
  വയനാടിനുണ്ടൊരു വന്യസൗന്ദര്യം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-1] പതിവു തെറ്റിയ്ക്കാതെ, അതിരാവിലെ 5:30 നു തന്നെ അനന്തപദ്മനാഭന്റെ മണ്ണിൽ നിന്നും, പഴശ്ശിയുടെ നാട്ടിലേക്കുള്ള ആ യാത്ര തുടങ്ങി. ഏതാണ്ട് 2000 കിലോമീറ്റർ നീണ്ട ഒരു യാത്രയുടെ ആരംഭം. വഴിമദ്ധ്യേ ഏറ്റുമാനൂർ ശിവക്ഷേത്രത്തിലും, പിന്നെ മോനിപ്പള്ളി ഭഗവതിക്ഷേത്രത്തിലും ദർശനം. ശേഷം, മോനിപ്പള്ളിയിലെ തറവാട്ട് വീട്ടിൽ മുത്തശ്ശിയോടൊപ്പം ഉച്ചഭക്ഷണം.  ഊണിനു ശേഷം വർത്തമാനവും പറഞ്ഞ് പുറത്തെ തിണ്ണയിൽ (ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ 'സിറ്റ് ഔട്ടി'ൽ],  ഇരിയ്ക്കുമ്പോഴാണ് ആ കാഴ്ച കണ്ണിൽ പെട്ടത്. 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിയ്ക്കുന്ന രീതിയിൽ ഒരു കുഞ്ഞൻ വാഴയതാ പതിയെ  കുലച്ചു തുടങ്ങുന്നു ഉച്ചയ്ക്ക് ശേഷം നേരെ എറണാകുളത്തേയ്ക്ക്. പിറ്റേന്ന് വെളുപ്പിനെഴുന്നേറ്റ് യാത്ര തുടർന്നു. കോട്ടയ്ക്കലിൽ പ്രഭാത ഭക്ഷണം. 10 മണിയോടെ കോഴിക്കോട് എത്തി. അവിടെ ഞങ്ങളെയും കാത്തുനിന്ന അനുജനായി പിന്നെ സാരഥി. നിറയെ വർത്തമാനങ്ങളുമായി, റോഡരികിലെ കാഴ്ചകൾ കണ്ടുള്ള യാത്രകൾ എനിയ്ക്കെന്നു...