Posts

Showing posts from August, 2024

കടലോരെ ... കായലരികെ ...ഒരു സ്നേഹസംഗമം...! [ഒരു യാത്രാ/സംഗമ വിവരണം]

Image
കടലോരെ... കായലരികെ ... ഒരു സ്നേഹസംഗമം...! [ഒരു യാത്രാ/സംഗമ വിവരണം] ഏറെ പൊരുതി നേടിയ ആ "സ്വാതന്ത്ര്യദിനം", ഇത്തവണയും (ഓഗസ്റ്റ്-15-2024) രാജ്യമെങ്ങും ആഘോഷിയ്ക്കുമ്പോൾ, വിവിധങ്ങളായ ദൈനംദിന തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ആ 'സ്വാതന്ത്ര്യം', ഒരു യാത്രയ്ക്കായി മാറ്റിവയ്ക്കാം എന്ന് ഞങ്ങളും തീരുമാനിച്ചു. മറ്റെങ്ങോട്ടുമായിരുന്നില്ല ആ യാത്ര. കേരളത്തിലെന്നല്ല, നമ്മുടെ ഈ മഹാരാജ്യത്ത് തന്നെ വിരളമായ സൂര്യദേവ ക്ഷേത്രത്തിലേയ്ക്കായിരുന്നു ഇത്തവണത്തെ യാത്ര.  ശാന്തസുന്ദരമായ ഒരു നാട്ടിൻപുറത്തെ, അതിപുരാതനമായ ആ ആദിത്യപുരം സൂര്യക്ഷേത്രത്തിൽ തൊഴുതിറങ്ങിയപ്പോളാണ്, അപ്രതീക്ഷിതമായി വാട്സാപ്പ് ചിലച്ചത്. നോക്കിയപ്പോൾ 'ഐഡിയൽ ഫ്രണ്ട്സിന്റെ' ഒരു കോൺഫറൻസ് കാൾ. ശനിയാഴ്ച (അതായത് മറ്റന്നാൾ) ചെറായി ബീച്ചിൽ ഒന്ന് ഒത്തുചേരാം എന്ന്.  ഇത്രേം 'ഷോർട് നോട്ടീസിൽ' ആദ്യമായാണൊരു  ഗെറ്റ് ടുഗെതർ.  'ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം' എന്നാണല്ലോ പണ്ടാരോ പറഞ്ഞത്. പിന്നല്ല.  ശനിയെങ്കിൽ ശനി. കൂടിയിട്ടു തന്നെ കാര്യം. പിന്നെയെല്ലാം, ശറപറാ ശറപറാന്നായിരുന്നു. അന്നുരാത്രി മോനിപ്പള്ളിയിലെ വീട്ടിൽ തങ്ങി. പിറ...

ശബരി കണ്ടൊരാ ശരണപാദങ്ങൾ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 16]

Image
  ശബരി കണ്ടൊരാ ശരണപാദങ്ങൾ   [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 16]   'ശബരി' എന്ന പേര് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് രാമായണമോ, അതിലെ ശബരിയോ ഒന്നുമല്ല, പകരം 'ശബരിമല' ആണ്. അല്ലേ? കാരണം, അത്രമേൽ നമ്മോടു ചേർന്ന് നിൽക്കുന്നു ശബരിമലയും, അവിടുത്തെ ശ്രീ അയ്യപ്പനും. മാത്രവുമല്ല, ആ ശബരിമല കയറുമ്പോൾ അവിടെയും നമുക്ക് കാണാം ഒരു ശബരിയെ; ആ ശബരിപീഠത്തിങ്കൽ. അല്ലേ? അങ്ങിനെയെങ്കിൽ, ശബരിമലയും രാമായണത്തിലെ ശബരിയും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന് കൂടി, നമുക്ക് ഈ വിശകലനത്തിൽ ഒന്ന് നോക്കിയാലോ . എന്താ? കഥാപാത്ര പരിചയം: സീതാന്വേഷണത്തിനിടെ, ശ്രീരാമലക്ഷ്മണൻമാരെ കബന്ധനാണ് മതംഗാശ്രമത്തിലെ ആ ശബരീതപസ്വിനിയ്ക്ക് അരികിലേയ്ക്ക്  പറഞ്ഞുവിടുന്നത്.  മാമുനിമാരുടെ സഹായിയായി, ആശ്രമവൃത്തികൾ ചെയ്തു വന്ന ആ 'ദളിത്' സ്ത്രീ, ആ മാമുനിമാർ ബ്രഹ്മപദം നേടി പോയപ്പോഴും, ഏകയായി ഏറെ വർഷങ്ങളോളം, അവിടെ ശ്രീരാമന്റെ വരവും കാത്തിരിയ്ക്കുകയായിരുന്നുവത്രെ. എല്ലാ ദിവസവും തന്റെ ആശ്രമവും, പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കി, കാട്ടിൽ നിന്നും കഴിയുന്നത്ര പഴങ്ങളും ശേഖരിച്ചു വച്ച്,...

ചിതയൊരുക്കുന്നവർ [ലേഖനം]

Image
  ചിതയൊരുക്കുന്നവർ  [ലേഖനം] അതിദാരുണമായ ഒരു ദുരന്തത്തിലൂടെയാണല്ലോ നമ്മുടെ ഈ നാട്, ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിയ്ക്കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാട് എന്ന ആ സുന്ദരദേശം, ഇന്ന് അതേ പ്രകൃതിയുടെ പ്രതികാരവാഞ്ഛയിൽ ആകെയും വിറങ്ങലിച്ചു നിൽക്കുന്നു. കാര്യകാരണങ്ങൾ തിരയേണ്ട സമയമല്ലാത്തതിനാൽ, അതവിടെ നിൽക്കട്ടെ. ഹൃദയം തകർക്കുന്ന, മനസ്സ് വിറങ്ങലിയ്ക്കുന്ന ആ വാർത്തകൾക്കിടയിൽ, നമ്മളിൽ പലരും കാണാതെ പോയ മറ്റൊരു ദുഃഖവാർത്തയെക്കുറിച്ചാണ്  ഇവിടെ പറയുന്നത്.  ആ അതിദാരുണ സംഭവവും നടന്നത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെ. സ്വയം ചിതയൊരുക്കി, ഏതാണ്ട് അൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരമ്മ ആത്മഹത്യ ചെയ്തുവത്രേ. അതിനു മുൻപ്, ആ അമ്മയുടെ തയ്യാറെടുപ്പുകൾ ഒന്ന് നോക്കുക. അകലെയൊരിടത്ത് പഠിയ്ക്കുന്ന ഏകമകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക്, ദിവസങ്ങൾക്കുമുമ്പേ തന്റെ സമ്പാദ്യം മുഴുവൻ മാറ്റി. "എല്ലാം മകൾക്ക്" എന്ന ഒരു ഒറ്റവരി ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി വച്ചു. തന്റെ വീടും പരിസരവും മുഴുവൻ വൃത്തിയാക്കി. പിന്നെ, പുരയിടത്തിന്റെ ഒരു മൂലയിൽ പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ്  അകം നനയാത്ത ഒരു ഷെഡ് ഉണ്ടാക...