Posts

Showing posts from February, 2017

നെറ്റ്മാൻ [കഥ]

Image
രാവിലെ പതിവുപോലെ, കാറിനടുത്തു നിൽക്കുന്ന ഡ്രൈവർക്കു "ഗെറ്റ് റെഡി?' എന്ന് വാട്സാപ്പിൽ സന്ദേശം അയച്ചു ധൃതിയിൽ പടികൾ  ഇറങ്ങുമ്പോളാണ് പെട്ടെന്നു പിന്നിൽ നിന്നും ഒരു ശബ്ദം... "ഗുഡ് മോർണിംഗ് നെറ്റ് മാൻ". ഞെട്ടിത്തിരിഞ്ഞു നോക്കി. കണ്ണടച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നു ഒരു കൊച്ചു പെൺകുട്ടി. സ്‌കൂൾ യൂണിഫോമിൽ ആണ്. അടുത്ത ഫ്ളാറ്റിലെ ആകണം ! കാറിലിരിക്കവേ അയാൾ ഓർത്തു. ഫ്‌ളാറ്റിലെ മിക്കവാറും എല്ലാവരും തന്നെ വിളിക്കുന്നത് "നെറ്റ്മാൻ" എന്നാണോ ? അതെ, പ്രായഭേദമന്യേ എല്ലാരും അങ്ങിനെ തന്നെയാണല്ലോ വിളിക്കുന്നത് ! കാരണം? അയാൾ ഏതാണ്ട് ഒരു വർഷം മുൻപേ തന്നെ തന്റെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് വഴി ആക്കിയത്രേ. സംസാരം പോലും കുറച്ചു, അതുപോലും ഇന്റർനെറ്റ് വഴി മാത്രമാക്കി. ഇപ്പോൾ ആണെങ്കിൽ എല്ലാം വാട്സാപ്പ് മെസ്സേജുകൾ വഴി മാത്രം. വീട്ടിലും, ഓഫീസിലും, പുറത്തും ! രാവിലെ ഉണർന്നാൽ ... "ടീ " കുറച്ചു കഴിഞ്ഞാൽ ... "BF റെഡി ?" അങ്ങിനെ അങ്ങിനെ.... ഓഫീസിൽ എത്തിയാലോ? അവിടെ പിന്നെ എല്ലാ 'കമ്മ്യൂണിക്കേഷൻസും' കമ്പനി വക ചാറ്റിംഗ് സോഫ്റ്റ്‌വെയർ വഴി മാത്രമാണ്...

ഫേസ്ബുക്കിലെ ഫോട്ടോ പോസ്റ്റുകൾ : അതിർവരമ്പുകൾ ആവശ്യമോ ? [ലേഖനം]

Image
ഫേസ്ബുക്ക് (എഫ്ബി) അക്കൗണ്ട് ഇല്ലാത്തവർ ഈ കാലഘട്ടത്തിൽ വളരെ വിരളമായിരിക്കും. ഉറപ്പ്. എഫ്ബിയിൽ ഒരു പോസ്റ്റെങ്കിലും (മിക്കവാറും ഫോട്ടോസ്) ഇടാത്ത ഒരു ദിവസത്തെ കുറിച്ചു ആലോചിക്കാൻ പോലും വയ്യ, ഞാനും നിങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്...... അല്ലേ ? പക്ഷെ, എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ എഫ്ബിയിൽ ഇടുന്ന ഫോട്ടോകളുടെ സ്വകാര്യതയെ പറ്റി? അഥവാ അവ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതിനെ പറ്റി? ഓ... പിന്നെ ...ഇതൊക്കെ ആലോചിച്ചാണോ ഇപ്പോൾ എഫ്ബിയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്? എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിച്ചത്? നിങ്ങളും കണ്ടു കാണും, കഴിഞ്ഞ ദിവസം ഒരു യുവതി "ഫീലിംഗ് ലേസി" എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഞായർ രാവിലെ, ഒരു അവധി ദിവസത്തിന്റെ എല്ലാ അലസതയോടെയും ഉറക്കമെഴുന്നേറ്റു, അതേ പോലെ തന്നെ അലസമായ വേഷത്തിൽ (അതും നിശാവസ്ത്രത്തിൽ) ഉള്ള ഒരു ഫോട്ടോ. ഒരു പക്ഷേ, വെറുതെ ഒരു രസത്തിന് വേണ്ടി പോസ്റ്റ് ചെയ്തതാവാം, അതും ഒരു നിമിഷത്തെ മാത്രം ആലോചനയിൽ. എന്നാൽ ആ ഫോട്ടോയ്ക്കു ചുവട്ടിൽ വന്ന ഒട്ടു മിക്ക ...

ഇനിയില്ലവൾ റസീല [കവിത]

Image
ഈ മണ്ണിൽ ജീവിച്ചു തീരാത്തവൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടോളവൾ ഇഹലോക ക്രൂരതയ്ക്കിരയായവൾ ഇനി വരാതങ്ങങ്ങു പോയോളവൾ ഇനിയില്ലവൾ റസീല .....!! അമ്മയില്ലാത്തവൾ, അച്ഛന്റെ സ്വപ്നത്തിൻ നിറവും പ്രകാശവുമായിരുന്നു അവളുടെയുള്ളിലും മാംഗല്യ സ്വപ്നങ്ങൾ മഴവിൽ അഴകിൽ വിരിഞ്ഞിരുന്നു അഭിശപ്തമായൊരാ ഞായറിന്നന്ത്യത്തിൽ അവസാന ശ്വാസത്തിനായ് കുതറിപ്പിടഞ്ഞിട്ടും കാരുണ്യമിത്തിരി കാട്ടാതെ 'കാവലാൾ' കാലനായി ! ഒരുദിനം മാത്രം കണ്ടു നാം വാർത്തയിൽ മറുദിനം ചർച്ചയോ  'കോടി' മാത്രം ! ഒരു തുള്ളി കണ്ണുനീർ വാർത്തതുണ്ടോ നമ്മൾ ഒരു മാത്രയെങ്കിലും വേദനിച്ചോ? 'വിവര സാങ്കേതികം' ഉള്ളിൽ നിറയ്ക്കുമ്പോൾ ഒരു വേളയെങ്കിലും ഓർമിയ്ക്കണം മനസിന്റെ ഒരു കോണിൽ ഉറവു വറ്റാതെ നാം കാരുണ്യമിത്തിരി സൂക്ഷിക്കണം ! വാക്കിലും നോക്കിലും കാമം നിറച്ചൊരീ കലികാല ജീവിതം സൂക്ഷിയ്ക്കണം പെണ്ണെ, നിൻ കാവലായ് നീ തന്നെ മാറണം രക്ഷയ്ക്ക് മറ്റാരുമുപകരിക്കാ, നിന്റെ, രക്ഷയ്ക്ക് നീ തന്നെ കരുതിടേണം !! ***** പിൻകുറിപ്പ്:  ജനുവരി-29-2017 ൽ, പൂനെ ഐടി കാമ്പസ്സിൽ അതിദാരുണമായി കൊല്ലപ്പെട്ട റസീലയുടെ ഓർമ്മയ്ക്കു മുൻപ...