Posts

Showing posts from November, 2018

ബാക്കിപത്രം [ഗദ്യ കവിത]

Image
ബാക്കിപത്രം                     [ഗദ്യ കവിത] ആ നാട്  സുന്ദരമായിരുന്നു  അവിടുത്തെ ജനങ്ങൾ  പൊതുവെ  സമാധാനപ്രിയരും...  അവർ  പലനിറത്തിലുള്ള കൊടികൾ  കൈകളിലേന്തിയിരുന്നു  എന്നാൽ...  നിറങ്ങൾ കൊടികളിൽ  മാത്രമായിരുന്നു...  ഒരു ദിനം പൊടുന്നനെ, അവനെത്തി  എല്ലാം നക്കിത്തുടച്ച്, അവനകന്നപ്പോൾ  ഒന്നും ബാക്കിയായിരുന്നില്ല.  കൊടികളുടെ നിറങ്ങൾ  ഒഴുകിയിറങ്ങിയിരുന്നു  എല്ലാം  വെളുപ്പായി മാറിയിരുന്നു! പിന്നെ  അവർ  കൈമെയ് മറന്നു  മനസുകളും വെളുപ്പായി മാറി  അവർ  ഉയിർക്കുകയായിരുന്നു..  ദുരിത  'ആശ്വാസ' മെത്തിയപ്പോൾ  അവർക്കു തോന്നി  കൊടികൾക്കു നിറം  അത്ര പോരെന്ന് !  വെള്ളക്കൊടികളിൽ  അവർ  കടുംനിറങ്ങൾ മുക്കി  ഒരു കാവി ചുവപ്പായി  പല ചുവപ്പു കാവിയായി  പിന്നെ  ബാക്കിയായവ   പച്ചയും നീലയും മഞ്ഞയുമായി  ഇടയ്ക്കൊരു വെളുപ്പ് കറുപ്പായി...

തൃപ്തി [കുട്ടിക്കവിത]

Image
തൃപ്തി   [കുട്ടിക്കവിത] തൃപ്തി  വന്നപ്പോൾ ......... ചിലർക്ക്  തൃപ്തി !! പലർക്ക് അ തൃപ്തി !! മറ്റുള്ളവർക്ക്...? ഓ...എന്ത്  തൃപ്തി...!!                          --ബിനു മോനിപ്പള്ളി ************* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

എല്ലാമെല്ലാം അയ്യപ്പൻ [ഭക്തിഗാനം]

Image
എല്ലാമെല്ലാം അയ്യപ്പൻ ആലംബമില്ലാത്തൊരടിയന്റെ മനസിന്റെ  ഒരു കോണിൽ നീയെന്നുമുണ്ടാകണം  കണ്ണുനീർ കൊണ്ടു ഞാൻ നല്കിടാമർച്ചന  കൈകൂപ്പിയെന്നുമേ പ്രാർത്ഥിച്ചിടാം  കലികാല ദുഃഖങ്ങൾ നിഴൽ വീശിയാടുന്നൊ- രടിയന്റെ മനസ്സിലെ അന്ധകാരം  കലിയുഗവരദനാം അവിടുത്തെ കൃപയിലി- ന്നടിയോടെ മാറണേ തമ്പുരാനേ  .....  ഇഹലോക ദുഖങ്ങൾ ഇരുമുടിയാക്കി ഞാൻ  പതിനെട്ടുപടി കേറി എത്തിടുമ്പോൾ  അഭിഷേകവേളയാണെങ്കിലും നീയെനി- യ്ക്കൊരുവേള ദർശനം നല്കീടണേ .... നെയ്‌ത്തേങ്ങയുടയുന്നൊരവിടുത്തെ നടയിൽ ഞാൻ  അഞ്ജലി ബദ്ധനായ് നിന്നിടുമ്പോൾ  കർപ്പൂര ദീപമായ് നീയെന്നിലെരിയണേ   കന്മഷമൊക്കെയും നീക്കീ ടണേ  .... അരവണപ്പായസം രുചിയായ് കഴിച്ചു ഞാൻ  ശബരി തൻ മാമല വിട്ടിടുമ്പോൾ  എന്നുള്ളിലെന്നുമേ കുടികൊണ്ടു വാഴണേ  ഹരിഹര തനയനാം അയ്യപ്പനേ .....                                       ...

വേനലവധി - [ഒരു ദിവാസ്വപ്നം]

Image
വേനലവധി - [ഒരു ദിവാസ്വപ്നം] ദിവസം മുഴുവൻ നീണ്ട ജോലിയുടെ ക്ഷീണത്തിൽ വീട്ടിൽ വന്നു കയറിയതും, അഞ്ചാം  ക്ലാസുകാരിയായ മകൾ ഓടിയെത്തി. "ഡാഡി ...നാളെ എന്റെ എക്സാം തീരും..... വെയർ ഷുഡ് വി  ഗോ ഫോർ വെക്കേഷൻ ദിസ് ഇയർ ? ഊട്ടി ?...." "അയ്യോ ഊട്ടിയോ ? അത് ഒരു പാട് ദൂരെയല്ലേ മോളെ?..." "നോ ഡാഡി.... ഇറ്റ് ഈസ് ജസ്റ്റ് 300 കിലോമീറ്റേഴ്സ്‌ ഒൺലി ...ഞാൻ ഗൂഗിൾ നോക്കിയല്ലോ ..." ദൈവമേ ഇനി എന്ത് പറഞ്ഞു രക്ഷപെടും ? ഇപ്പോഴത്തെ കുട്ടികളെ പറ്റിക്കാൻ ഇത്തിരി പ്രയാസം തന്നെ. "മോള് പോയി നാളത്തെ എക്സാമിനു പഠിയ്ക്ക്  ...നമുക്ക് നാളെ വൈകുന്നേരം സ്ഥലം ഫിക്സ് ചെയ്യാം ..." മനസില്ലാമനസോടെ അവൾ സമ്മതിച്ചു. ഭാര്യ നൽകിയ ചൂടുചായയും മോന്തി, വരാന്തയിലെ കസേരയിൽ ചാഞ്ഞു കിടക്കവേ അറിയാതെ അയാൾ തന്റെ കുട്ടിക്കാലമോർത്തു പോയി. ഒന്നു മുതൽ പത്തു വരെ താൻ പഠിച്ച സ്‌കൂൾ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസേന ആറ് കിലോമീറ്റർ നടത്തം. നെടുകെയും കുറുകെയും ഇലാസ്റ്റിക് ബാൻഡിനാൽ വലിച്ചു കെട്ടിയ പുസ്തകക്കെട്ടിനെ, ഒരു തോളത്തങ്ങിനെ വച്ച്, കൈകൊണ്ടു ത...