Posts

Showing posts from August, 2020

ഓണക്കാഴ്ചകൾ - 2020

Image
ഓണക്കാഴ്ചകൾ - 2020 ഓണത്തിനെത്തുമോ മാവേലിയേ?  'കെട്ടകാല'ത്തിന്റെ കാഴ്ച കാണാൻ? കെട്ടകാലം മാത്രമല്ല രാജൻ  'കെട്ടുകാലം' കൂടി ഓർമ്മ വേണം ! കാഴ്ചകൾ കാണുവാനേറെയുണ്ട്  കുറെയൊക്കെ ഞാനിന്നു ചൊല്ലിത്തരാം  കേട്ടിട്ടു നീ തന്നെ ചിന്തിച്ചു കൊൾ-  കേതൊക്കെ നല്ലത്, ചീത്തയെന്നും  ഭീതി വിതയ്ക്കുന്ന കോവിഡിനാൽ നാട് നടുങ്ങുന്ന കാഴ്ച്ച കാണാം  ദുരിതപർവ്വത്തിലും പുഞ്ചിരിയാൽ  ആശ്വാസമേകുന്ന നന്മ കാണാം നാട് നടുങ്ങി വിറച്ചീടിലും  വീടുകൾ പട്ടിണിയായീടിലും  'ക്യൂ' നിന്ന് സാധനം കൈക്കലാക്കി  പാമ്പു കളിയ്ക്കുന്ന കാഴ്ച കാണാം കനകം വിളയുന്ന പാടമില്ലാ...  കനകം കടത്തുന്ന കാഴ്ച കാണാം  'സ്വപ്ന ഗേഹ'ങ്ങളിൽ കൂത്താടുവോർ   നാടു മുടിയ്ക്കുന്ന കാഴ്ച കാണാം  മഴയൊന്നു പെയ്യുകിൽ ആകെ മുങ്ങും  നഗരങ്ങൾ കാണാതെ പോകരുത്  നരകവും നാണിച്ചു കണ്ണുപൊത്തും,   നാടിതിൻ 'ആസൂത്രണ'ങ്ങൾ കണ്ടാൽ ! ജോലിയ്ക്കു വേണ്ടിയിട്ടായിരങ്ങൾ  കാത്തിരിയ്ക്കുന്നൊരു കാഴ്ച കാണാം  'കൺസൾട്ടന...

ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ

Image
ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ  [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-6 ] കഥാപാത്ര പരിചയം: ശൂർപ്പണഖ: രാവണന്റെ സഹോദരി. സീതയെ ആക്രമിച്ചവൾ. ലക്ഷ്മണനാൽ മൂക്കും മുലയും കാതും ഛേദിയ്ക്കപ്പെട്ടവൾ. അതിന്റെ പ്രതികാര ദാഹത്താൽ, സീതാസൗന്ദര്യത്തെക്കുറിച്ച് ഏറെ വർണ്ണിച്ച്, അങ്ങിനെ തന്റെ  സഹോദരനായ രാവണനിൽ സീതാമോഹമുദിപ്പിച്ചവൾ. അതുവഴി,  സീതാപഹരണത്തിനും, പിന്നെ രാമ-രാവണ യുദ്ധത്തിനും ഒക്കെ കാരണമായവൾ. ഇതൊക്കെയാണ്, രാമായണത്തെ അറിയുന്ന ഒരാളുടെ മനസിലുള്ള ശൂർപ്പണഖയുടെ ഒരു ഏകദേശ ചിത്രം. അല്ലേ? അതുകൊണ്ടു തന്നെ, വല്ലാത്ത മൂശേട്ടകളായ ചില സ്ത്രീകളെ വിശേഷിപ്പിയ്ക്കുവാൻ, ഈ ഒരു പേര് ഇന്നും ധാരാളമായി പലരും  ഉപയോഗിയ്ക്കാറുമുണ്ട്. "എന്റമ്മോ ..അവരോ? അവരൊരു ശൂർപ്പണഖ തന്നെയാ ..." എന്ന രീതിയിൽ. പിന്നെ, പുതുതായി കല്യാണം കഴിഞ്ഞ്, സന്തോഷത്തോടെ ഭർത്തൃവീട്ടിലേയ്ക്ക് യാത്രയാവുന്ന, നവവധുവിനെ ചില 'നല്ല' കൂട്ടുകാർ  ഇങ്ങിനെയൊക്കെ ഉപദേശിയ്ക്കാറുമുണ്ട്. കേട്ടിട്ടില്ലേ ? "എടീ ..നിന്റെ ആ അമ്മായിഅമ്മ ഉണ്ടല്ലോ? ആളൊരു ശൂർപ്പണഖ ആണെന്നാ കേട്ട...

സ്വാതന്ത്ര്യദിന ചിന്തകൾ - 2020 [കവിത]

Image
സ്വാതന്ത്ര്യദിന ചിന്തകൾ-2020 [കവിത] നാല്പത്തിയേഴിലെ പാതിരാവിൽ,  പണ്ടു നാടിതു നേടിയാ സ്വാതന്ത്ര്യം സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം പാലൊളി ചന്ദ്രനെ സാക്ഷിയാക്കി അന്നു, നാടിതു നേടിയാ സ്വാതന്ത്ര്യം ! ആഘോഷ രാവതു പോയ്മറയെ മക്കൾ ആമോദമാമോദമുല്ലസിക്കെ ഒരുപാടു സമരങ്ങൾ മുന്നിൽ നയിച്ചൊരാ 'മോഹൻദാസ്' മാത്രം നിശബ്ദനായി ! അധികാരചർച്ചകൾ ഉള്ളിൽ തകർക്കവേ തെരുവിലാ പാവം ചകിതനായി ! ഉറയൂരിയാടിയ വർഗീയസർപ്പത്തിൻ  ദംശനം ഏറ്റവരെത്രയന്ന് ? * * * ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ സ്വാതന്ത്ര്യമിന്നൊരു ശാപമായോ ? അഴിമതിയാകെയും മൂടിനിൽക്കുന്നൊരീ ഇന്നിന്റെ നാടിനെ കണ്ടു നിൽക്കെ കണ്ണിൽ നിറയുന്നു കണ്ണുനീരല്ലതെൻ ഹൃദയത്തിലൂറുന്ന ജീവരക്തം ജാതിവെറികളും (ദുര)ഭിമാനകൊലകളും  നാടിന്റെ നെഞ്ചകം കീറിപ്പിളർക്കവേ  പിഞ്ചുബാല്യത്തെയും 'ഇര'യായി കാണുന്ന  കാമാന്ധരെങ്ങും നുരഞ്ഞു പുളയ്ക്കവേ  എങ്ങുനിന്നെത്തുമാ ആശാസ്ഫുലിംഗങ്ങൾ  നന്മ തൻ യാഗാഗ്നി ഊതിയുണർത്തുവാൻ ? തമ്മിൽ ഗുണിച്ചു കുതിച്ചു കയറുമാ  കമ്പോള വിലകളിൽ പ്...

രാമനും മറന്നവൻ - ജടായു

Image
രാമനും മറന്നവൻ - ജടായു  [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-5 ] കഥാപാത്ര പരിചയം:  ജടായു എന്ന പക്ഷിശ്രേഷ്ഠനെ രാമായണത്തിൽ നമ്മൾ കാണുന്നത്, ഏതാണ്ട് മൂന്ന് അവസരങ്ങളിൽ ആണ്. ഒന്ന് : അഗസ്ത്യമഹർഷിയോട് യാത്ര പറഞ്ഞ്, ശ്രീരാമനും, സീതയും കൂടെ  ലക്ഷ്മണനും, തങ്ങളുടെ കാനന യാത്ര തുടരുമ്പോൾ, ആ വഴിമദ്ധ്യേ. രണ്ട് :  സീതയേയും അപഹരിച്ച്, രാവണൻ ലങ്കയിലേക്ക് പറക്കുമ്പോൾ, തന്റെ സ്വാമിപത്‌നിയെ രക്ഷിയ്ക്കാനായി, വീറോടെ രാവണനോട് പൊരുതുമ്പോൾ. മൂന്ന് : രാവണനോട് പൊരുതി, തന്റെ  ചിറകുകൾ അറ്റ നിലയിൽ, ജടായുവിനെ, സീതാന്വേഷണത്തിനിടെ രാമലക്ഷ്മണന്മാർ വീണ്ടും കണ്ടു മുട്ടുമ്പോൾ. വിശകലനം/ വ്യാ ഖ്യാനം: ശ്രീരാമദേവൻ ആദ്യമായി ജടായുവിനെ കാണുന്ന അവസരത്തിൽ, മുനിഭക്ഷകനെന്നു തെറ്റിദ്ധരിച്ച്, ജടായുവിനെ കൊല്ലുവാൻ ഒരുമ്പെടുകയാണ്. ആകെ ഭയന്ന ജടായുവാകട്ടെ, സ്വയം ഒരു പരിചയപ്പെടുത്തലിന് തയ്യാറാകുന്നു. അവിടെ ജടായു പറയുന്നത് നോക്കുക. "... ഞാൻ വധിയ്ക്കപ്പെടേണ്ടവനല്ല, മറിച്ച്, അങ്ങയുടെ താതന്റെ മിത്രവും, കൂടാതെ അങ്ങയുടെ ഭക്തനുമാണ്. മാത്രവുമല്ല, ...

അറിയപ്പെടാത്ത മായാസീത

Image
അറിയപ്പെടാത്ത മായാസീത [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-4] രാമായണം അറിയുന്ന, അല്ലെങ്കിൽ വായിച്ചിട്ടുള്ള മുഴുവൻ ആളുകളും സീതയെ അറിയും. കാരണം, രാമായണം പ്രധാനമായും രാമന്റെയും, കൂടെ സീതയുടെയും കഥയാണല്ലോ. എന്നാൽ, ഈ പറഞ്ഞ 'മായാസീത'യെ അതിൽ എത്ര പേർക്ക് അറിയാം? ആ മായാസീതയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. കഥാപാത്ര പരിചയം: രാമായണത്തിൽ, ഏതാണ്ട് രണ്ട് അവസരങ്ങളിലാണ് ഈ മായാസീതയെ കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത്. ഒന്ന്:  ബാലകാണ്ഡത്തിൽ, ഉമാ-മഹേശ്വര സംവാദത്തിൽ രാമായണ കഥ ചുരുക്കത്തിൽ അങ്ങിനെ പറഞ്ഞു പോകുമ്പോൾ. രണ്ട് : പൊന്മാനായി വേഷം മാറിയെത്തിയ ആ മാരീചനെ കണ്ട്, മോഹിതയാകുന്ന സീതയുടെ ആവശ്യപ്രകാരം, ശ്രീരാമൻ മായാമാനിനെ പിടിയ്ക്കാനായി പോകുന്നതിനു മുൻപ്, സീതാദേവിയ്ക്കു കൊടുക്കുന്ന മുൻകരുതൽ നിർദ്ദേശത്തിൽ. വിശകലനം/ വ്യാ ഖ്യാനം: ബാലകാണ്ഡത്തിലെ ആ ആദ്യ പരാമർശം ഇങ്ങിനെയാണ്‌ "പാവകൻതങ്കൽ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ  പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു  പാവകനോടു വാങ്ങി പുഷ്പകം കരയേറി ...." ഇവിടെ സീതയുടെ തന്നെ വാക്കുകളിൽ,  "പാവകൻതങ...