Posts

Showing posts from January, 2022

കെ-റെയിൽ [ലേഖനം]

Image
കെ-റെയിൽ  [ലേഖനം] ഇപ്പോൾ കേരളത്തിലെ ഏറ്റവും ചൂടുള്ള ചർച്ചാ വിഷയം "കെ-റെയിൽ" ആണല്ലോ.  'ഒരു വികസന പദ്ധതി' എന്ന രീതിയിൽ നിന്നും, ഇവിടുത്തെ പല മുന്നണികളുടെയും, പിന്നെ, അതിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും ഒക്കെ, ഒരു അഭിമാനപ്രശ്നമായി ഇപ്പോൾ അത് മാറിയോ എന്നും ഒരു സംശയം. അതുകൊണ്ടു തന്നെ, പതിവ് പോലെ ആ 'രാഷ്ട്രീയ പ്രശ്‌നം' നമ്മൾ ചർച്ച ചെയ്യേണ്ടതില്ല, എന്നാണ് ആദ്യം കരുതിയത്.  എന്നാൽ ഇത് ശരിയ്ക്കും, ഒരു രാഷ്ട്രീയപ്രശ്‌നം അല്ലല്ലോ, എന്ന ഒരു  വീണ്ടുവിചാരത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അതിനാൽ തന്നെ, പ്രിയ വായനക്കാർ ഇതിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ നിറവും നൽകേണ്ടതില്ല, എന്നുകൂടി അഭ്യർത്ഥിയ്ക്കുന്നു. വെറും രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ്, നമ്മൾ ഇവിടെ പറയുന്നത്. 1. ശരിയ്ക്കും "കെ-റെയിൽ" പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ? എന്റെ അഭിപ്രായത്തിൽ, ഈ പദ്ധതി ഇപ്പോൾ കേരളത്തിന് ആവശ്യമുണ്ടോ എന്നതല്ല, പ്രസക്തമായ വിഷയം. മറിച്ച്, ഇതിനേക്കാൾ അത്യാവശ്യമായ മറ്റു വല്ല ആവശ്യങ്ങളോ, അല്ലെങ്കിൽ പദ്ധതികളോ കേരളത്തിന് 'ഇപ്പോൾ' വേണ്ടതുണ്ടോ എന്നതാണ് .  തീർച്ചയായ...

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]

Image
  പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം] പ്രിയപ്പെട്ടവരേ.... ഇത്തവണ നമ്മൾ പറയാൻ പോകുന്നത് ഈ പുതുവർഷത്തിലെ (2022) നമ്മുടെ ആദ്യ യാത്രയെക്കുറിച്ചാണ്. പക്ഷെ, അതിലേയ്ക്ക് വരണമെങ്കിൽ, ഏതാണ്ട് അഞ്ചുവർഷങ്ങൾക്ക്  മുൻപ്, ഞങ്ങൾ നടത്തിയ മറ്റൊരു യാത്രയെക്കുറിച്ച് ആദ്യം  പറയണം. 2016 നവംബറിൽ, ഞങ്ങൾ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു രാമേശ്വരം-ധനുഷ്‌കോടി യാത്ര നടത്തിയിരുന്നു. ഏറെ രസകരവും, ഒപ്പം കുറച്ച്  സാഹസികവുമായിരുന്ന ആ യാത്രയുടെ വിവരണം, ജനുവരി-11-2017 ലെ മാതൃഭൂമി ദിനപത്രത്തിൽ, "മൃതനഗരത്തിലേയ്ക്കൊരു കര-കടൽ യാത്ര" എന്ന തലക്കെട്ടോടെ അച്ചടിച്ചു വരികയും ചെയ്തു. https://binumonippally.blogspot.com/2016/12/blog-post.html അതു വായിച്ച് ഇഷ്ടമായ ഒരു വായനക്കാരൻ, സ്വന്തം കൈപ്പടയിൽ  ലേഖനത്തിൽ നിന്നും കിട്ടിയ അപൂർണ്ണമായ അഡ്രസിലേയ്ക്ക്, ആ  എഴുത്തുകാരന് ഒരു കത്തയയ്ക്കുന്നു. കുറെയേറെ പോസ്റ്റ് ഓഫീസുകൾ കറങ്ങിത്തിരിഞ്ഞ്, എന്തായാലൂം ആ കത്ത് അവസാനം ഭദ്രമായി എന്റെ കൈകളിലെത്തി. അപ്പോൾ തന്നെ അതിൽ കൊടുത്തിരുന്ന മൊബൈൽ നമ്പറിൽ വിളിച്ച്, ശ്രീ. മുരളീധരൻ സാറിനെ പരിചയപ്പെട്ടു...

കൗമാര സ്വപ്നം [കവിത]

Image
കൗമാര  സ്വപ്നം    [കവിത] നീയെന്റെ പാട്ടിലന്നില്ല പെണ്ണെ പെണ്ണാളേ  കനവിന്റെ ഓരത്തും നീ എന്തേ വന്നില്ല? കശുമാങ്ങാച്ചാറു മണക്കണ കുട്ടിയുടുപ്പിട്ടാ- പാട-വരമ്പത്തു പായണ കുഞ്ഞുകിടാത്തി നീ  പിന്നെങ്ങോ കാലം കരവിരുതോടെ ചമച്ചൊരാ  കൗമാരക്കാരിയായ് നീയങ്ങു മാറിയ നാളെന്നോ  പൊടിമീശ മുളയ്ക്കണ പയ്യന്റെ നെഞ്ചിലുടക്കീട്ടാ ഹൃദ്-വീണാ തന്തികൾ തൊട്ടതും നീയല്ലേ പെണ്ണാളേ പിന്നെയാ പാട്ടിൽ നിറഞ്ഞതു നീയാം രാഗമല്ലേ  പിന്നെയാ നിനവിൽ നിറഞ്ഞതു നീയാം വർണ്ണമല്ലേ  പിന്നെയാ ഇരവിൽ നിലാവായ് നീ നിറഞ്ഞില്ലേ  പിന്നെയാ പകലിൽ തണുവായ് വീശിയണഞ്ഞില്ലേ കാലം കറങ്ങിയുറങ്ങിയിട്ടിങ്ങു വെളുത്തപ്പോൾ  കാണാക്കരയിൽ നീയും പോയ്മറഞ്ഞില്ലേ കല്പാന്തകാലത്തിനപ്പുറം നീയങ്ങൊളിച്ചാലും  ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും   ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും ഈ..... ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും -ബിനു മോനിപ്പള്ളി                                  ...

എന്ന് സ്വന്തം, റബറുങ്ക... [ചെറുകഥ]

Image
എന്ന് സ്വന്തം, റബറുങ്ക...  [ചെറുകഥ] എടോ പത്രാസുകാരാ .... ഓർമ്മയുണ്ടോ ഈ മുഖം? ഓർമ്മ കാണില്ലാന്നറിയാം. ഒരുപാട് മുഖങ്ങൾ ഇങ്ങനെ കയറിയിറങ്ങി പോയതല്ലേ? ഓർക്കാൻ ബുദ്ധിമുട്ടുണ്ടാകും.....!! വേണ്ട ... നീ ബുദ്ധിമുട്ടണ്ട.  ആവർത്തിച്ചു ചോദിച്ചിട്ടും, ഇതേവരെ ഒരു നവമാധ്യമങ്ങൾക്കും വൈറൽ ആക്കാൻ കൊടുക്കാതെ, ഞാനെന്റെ പേർസണൽ ഫോൾഡറിൽ ...... (എവിടെ? എന്റെ പേർസണൽ ഫോൾഡറിൽ), ഒരു ഏടാകൂടം പാസ്‌വേഡും ഇട്ട് സൂക്ഷിച്ച ആ കാര്യം, ഞാൻ ദേ ഇപ്പൊ എല്ലാരോടും കൂടെ അങ്ങ് പറയാൻ പോകുകയാ .... കേട്ടോ .. ഇവനില്ലേ? ഈ മൊതലാളി? ആഹ് .... ഇവനുണ്ടല്ലോ, ഇവൻ എന്നെയും നോക്കി, വായും പൊളിച്ച്, കൊതിയോടെ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. 'ഒന്നിങ്ങ് താഴേയ്ക്ക് വായോ' എന്ന യാചനയോടെ.  അതറിയുവോ നിങ്ങൾക്ക്? ഇല്ല...അല്ലേ?  ആട്ടെ .... വിശദമായി ഞാൻ പറഞ്ഞു തരാം. അന്നൊക്കെ ഉത്സവകാലമാകുമ്പോൾ, ഇവൻ ഒരു വള്ളിനിക്കറുമിട്ട്, എന്റെയും കൂട്ടുകാരികളുടെയും, അടുത്തു വരും. എന്നിട്ടോ?  ദൈന്യതയോടെ ഒരു നോട്ടമാ. ഓ ... വീണു പോകുമെന്നേ നമ്മളതിൽ. അങ്ങിനെ, അവനടുത്ത് വീഴുന്ന ഞങ്ങളെ, ഒന്നൊഴിയാതെ ഇവൻ കൈക്കലാക്ക...