Posts

Showing posts from February, 2016

ഉണ്ണിയമ്മ [മലയാളം കവിത]

Image
ആ കൊച്ചു കുടിലിന്റെയുമ്മറ  വാതിലിൽ  ഒരു കുഞ്ഞുതിങ്കളായ്‌ ഉണ്ണിയവൻ  അമ്മ തൻ അമ്മിഞ്ഞപ്പാൽ കുടിച്ചന്നവൻ  ആമോദത്തോടെ വളർന്ന കാലം  അവനിയിൽ ജീവിതച്ചൂടിനാലെ  പാവം ഉണ്ണി തൻ അമ്മ തളർന്ന കാലം  ആലംബമില്ലാതെയേങ്ങിക്കരഞ്ഞമ്മ  ഉണ്ണി തൻ കൺപെടാതെന്നുമെന്നും  പാവം,  ഉണ്ണി തൻ കൺപെടാതെന്നുമെന്നും  *** പുലരിയിൽ കതിരവൻ കൺതുറക്കുന്നേരം  അമ്മ തൻ ഉണ്ണിയെ വേർപിരിയും  കീറത്തുണികൊണ്ടു കെട്ടിയ തൊട്ടിലിൽ  അമ്മ തൻ ഉണ്ണിയെ വാവുറക്കും  തൻ വിരലൊന്നിനെ വായിൽ തിരുകിയിട്ട- മ്മിഞ്ഞ പോലവൻ പാൽ കുടിക്കും  അതു കാൺകെയമ്മതൻ കൺകളിൽ  നിന്നു- രണ്ടശ്രുബിന്ദുക്കളടർന്നു വീഴും  ഏറുന്ന ദുഖത്തെയുള്ളിലമർത്തിയി- ട്ടേകിടും മുത്തമൊന്നാ കവിളിൽ  ഉരിയരിക്കഞ്ഞിക്കു വകതേടാനായവൾ പിന്നെയോ, പാടപ്പണിക്കിറങ്ങും  ഞാറ്റടിപ്പാടത്തു ഞാറു നടുമ്പോഴും   ഉണ്ണി തൻ ചാരെയാണെന്നുമമ്മ  ഉണ്ണി തൻ ഓർമ്മകൾ എപ്പോഴുമശ്രുവായ്  അമ്...

ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത]

Image
 ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത] ആയിരം കനവുകൾ നെയ്തു ഞാനിന്നലെ ആരോരുമറിയാതെ മെല്ലെ ആയിരം പൊൻപ്രഭ ചാർത്തി നിന്നീടുന്ന ആരോമലേ നിനക്കേകാൻ ഊഷരം എൻ ജീവവാടിയിലൊക്കെയും സൂനങ്ങൾ ചെമ്മേ വിടർന്നുവെന്നാൽ ഒക്കെയും സൗഗന്ധമില്ലാതെ പാഴിലായ് ധർത്തിയിൽ ചേരുകയായിരുന്നു വർണ്ണങ്ങൾ ഇല്ലാത്ത പുഷ്പങ്ങളവയൊക്കെ ദുഖത്തിൻ പൂമ്പൊടിയേറ്റി നിന്നു അതുമൂലമാകാം ഭൃംഗങ്ങളൊന്നുമേ അവയെത്തലോടാനുമെത്തിയില്ല. നീരേകി പോറ്റുവാനാളില്ലാതവയൊക്കെ ജീവിത ചൂടേറ്റു വാടി നില്ക്കെ, വേഴാമ്പൽ കാംക്ഷിച്ച പുതുമഴ പോലെ നീ അന്നെന്റെ ഹൃത്തിലോ പെയ്തിറങ്ങി വർണ്ണങ്ങളായിരം വാരിവിതറി നീ ആരണ്യമതിനെ പൂവാടിയാക്കി പുതുജന്മം കിട്ടിയ പൂവുകൾ തെന്നലിൽ തലയാട്ടി മെല്ലെ ചിരിച്ചു നില്ക്കെ- ആയിരം വിത്തുകൾ പുതുതായി പാകി നിന്നോർമകൾ എന്നുടെ ഹൃത്തടത്തിൽ, അനുരാഗ ജലമേറ്റിട്ടാർത്തു വളർന്നവ വാനോളമുയരത്തിൽ പൂത്തു നിന്നു ഉയിരിന്റെ ഉയിരായ പൂക്കളിറുത്തു ഞാൻ മോടിയിൽ മണ്ഡപമൊന്നു തീർത്താൽ, ഞാൻ ചാർത്തും  താലിയെ സ്വീകരിക്കാൻ എന്റെ ആരോമൽ സ്വപ്നമേ നീ വരുമോ ? =====...

'സ്ലേറ്റ്‌' - വ്യത്യസ്ത ആശയവുമായി ഒരു ടെക്കി-മാഗസിൻ

Image
ടെക്നോപാർക്കിലെ പ്രമുഖ കമ്പനികളിൽ ഒന്നായ എം-സ്ക്വയെർഡ് സോഫ്റ്റ്‌വെയർ & സർവീസസിലെ ജീവനക്കാർ ഇത്തവണ തങ്ങളുടെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത് തികച്ചും വ്യത്യസ്തമായ ഒരു മാഗസിൻ പുറത്തിറക്കിക്കൊണ്ടാണ്. ഗൃഹാതുരത്വം പേറുന്ന 'സ്ലേറ്റ്‌' എന്ന പേരോടുകൂടി, ജീവനക്കാരുടെ കൂട്ടായ്മ പുറത്തിറക്കിയ ഈ മാഗസിൻ കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ, എം-സ്ക്വയെർഡ് സി.ഒ.ഒ  ശ്രീ വാസുദേവൻ പുറത്തിറക്കുകയുണ്ടായി. തികച്ചും സൗജന്യമായി വായനക്കാരുടെ കൈകളിൽ എത്തിച്ച ഈ മാഗസിൻ, കൂടെ ഒരു മഹത്തായ ജീവകാരുണ്യ ലക്‌ഷ്യം കൂടി മുന്നോട്ടു വയ്ക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഈ മാഗസിൻ വ്യത്യസ്തമാകുന്നതും. ജീവനക്കാരും മറ്റു അഭ്യുദയകാംക്ഷികളും, അവരുടെ ഒരു നേരത്തെ ആഹാരത്തിനു ചിലവഴിക്കുന്ന തുക (അതെത്ര വലുതായാലും,  ചെറുതായാലും) ഈ മാഗസിന്റെ കൂടെയുള്ള ''ജീവകാരുണ്യനിധി' യിലേക്ക് സംഭാവനയായി നല്കിക്കൊണ്ടാണ് ഈ സംരംഭവുമായി സഹകരിച്ചത്. ഇത്തരത്തിൽ കിട്ടുന്ന തുക, പ്രധാനമായും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടന വഴി അനാഥരെയും അഗതികളെയും സഹായിക്കുന്നതിനു വ...

വെറുതെ, ഒരു വാലന്റയിൻ പാട്ട് .....

Image
വെറുതെ, ഒരു വാലന്റയിൻ പാട്ട് ..... അഴകേഴും നിറയുന്ന പെണ്ണേ അനസൂയ തോല്ക്കുന്ന കണ്ണേ ആരമ്പൻ നിറച്ചിന്നു നിന്നിൽ അനുപമ ലാവണ്യസാരം .... അനുപമ ലാവണ്യസാരം                                                     [അഴകേഴും ....] അഴകാർന്ന നിന്നംഗ വടിവിന്നു മുന്നിലി- ന്നജന്ത തൻ ശിൽപ്പങ്ങൾ വെറുതെ (2) മൊഴിയിൽ നിറയുന്ന പൂന്തേനു മുന്നിലി- ന്നമൃതവും കുംഭവും വെറുതെ...... അമൃതവും കുംഭവും വെറുതെ                                                     [അഴകേഴും ....] അഴകേ നിൻ കരിനീല മിഴികൾക്കു മുന്നിലി- ന്നാഴിതൻ ആഴങ്ങൾ  വെറുതെ (2) അവയിൽ വിടരുന്ന ഭാവത്തിൻ മുന്നിലിന്നായിരം സ്വപ്‌നങ്ങൾ വെറുതെ...... ആയിരം സ്വപ്നങ്ങൾ വെറുതെ                     ...

ഏകാകിയുടെ പശ്ചാത്താപം....... [മലയാളം കവിത]

Image
ഏകാകിയുടെ പശ്ചാത്താപം [മലയാളം കവിത] ഇരുളും വെളിച്ചവും ഇടവിട്ടു നില്ക്കുന്നോരീ  വഴിത്താരയിൽ ഞാനേകനോ? പാപവും പുണ്യവും തോരണം തൂക്കുന്ന  ജീവിതപ്പാതയിൽ ഞാനേകനോ? നിറമുള്ള സ്വപ്നങ്ങളില്ലാതെയൂഴിയിൽ  കാറിക്കരഞ്ഞു ഞാൻ ജാതനായി,  അഴകാർന്ന സ്വപ്‌നങ്ങൾ ഉള്ളിൽ  നിറഞ്ഞത്‌  അറിയാതെയെങ്കിലും ആസ്വദിച്ചു  കൗമാരമെന്നിൽ നിറച്ചു ചാപല്യവും  കൂടെക്കുറേ മധുസ്വപ്നങ്ങളും  മനസോ പിടിവിട്ടു യാഗാശ്വമായേതോ  മേച്ചിൽപ്പുറത്തന്നലഞ്ഞിരുന്നു  യൗവ്വനമെന്നിൽ നിറച്ചത് സ്വപ്നമോ ? ചൂടുള്ള കുളിരോവറിഞ്ഞു കൂടാ,  എങ്കിലും ഞാനത് കഴിവതുപോലൊക്കെ- യാസ്വദിച്ചെന്നത് നഗ്നസത്യം  കാലമാം ചക്രം തിരിയവേ യൌവ്വന- ശലഭമോ ദൂരെപ്പറന്നകന്നു  ഓർക്കാൻ കുറെയേറെ ബാക്കിവച്ചിട്ടെന്നെ ഏകാകിയാക്കി പറന്നു പോയി  ഇന്നെന്റെ ജീവിത സായന്തനത്തിന്റെ  തീരത്തിരുന്നൊന്നു ചിന്തിക്കവേ  എന്നിൽ നിറവത് ഭൂതകാലത്തിന്റെ  പാപമോ പുണ്യമോ ശൂന്യതയോ ? ഏറെത്തിമിർത്തു മദിച്ചു നടന്നൊരീ-  ജീവിതത്തിൽ നിന്നുമെന്തു നേടി? ഇല്ല,...

തിരിഞ്ഞുനോട്ടം [മലയാളം ചെറുകഥ]

Image
തിരിഞ്ഞുനോട്ടം [മലയാളം ചെറുകഥ] അയാളോർത്തു .... അന്ന് തനിക്ക് ഏകദേശം പതിനഞ്ചു വയസ്. കൃത്യമായ ദിവസം ഓർമയില്ലെങ്കിലും തന്റെ പതിനാലാം പിറന്നാൾ കഴിഞ്ഞു ഏറെ കഴിയുന്നതിനു മുന്പാണ് താൻ അയാളെ ആദ്യമായി കണ്ടത്. അയാൾ തന്റെ അദ്ധ്യാപകൻ ആയിരുന്നില്ല. പക്ഷെ കണ്ട നാൾ മുതൽ ഇതാ ഇന്ന് വരെ താൻ ഗുരുസ്ഥാനത്ത് കണ്ട ഒരേ ഒരാൾ അയാൾ മാത്രമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും എതാനും നിമിഷങ്ങൾ മാത്രം കണ്ട ഒരാൾ തന്നെ എങ്ങിനെയാണ് ഇത്രയും സ്വാധീനിച്ചത് ? ഒരൊറ്റ വാചകം മാത്രമാണ് അയാള് തന്നോട് പറഞ്ഞതും. "ജീവിതത്തിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്" കേട്ട അന്നുമുതൽ അയാൾ അതു പ്രാവർത്തികമാക്കി. പിന്നെ, തിരിഞ്ഞു നോക്കാത്ത ഒരോട്ടം തന്നെയായിരുന്നു ജീവിതം. ഒരുപാടു തവണ അയാൾ പുറകിൽ നിന്ന് വിളിക്കപ്പെട്ടു. തിരിഞ്ഞു നോക്കിയതേയില്ല. പുറകിൽ ഉയർന്ന സന്തോഷശബ്ദങ്ങളോ സന്താപസ്വരങ്ങളോ ഒന്നും അയാളെ ഏശിയതേയില്ല. അയാളുടെ ലോകം അയാൾ മാത്രമായിരുന്നു. അതിനിടയിൽ എപ്പോഴോ അച്ഛനും അമ്മയും മരിച്ചു. അച്ഛൻ മരിച്ചപ്പോൾ അമ്മയുടെയും, പിന്നീട്, അമ്...